എന്റെ ബ്ലോഗിലേക്ക് സ്വാഗതം

ഇന്റര്‍നെറ്റ്‌ പരസ്പര ബന്ധം തകര്‍ക്കാനോ ???





 വര്‍ഷങ്ങള്‍ക്കു മുമ്പാണ് തൊഴില്‍  തേടി ഞാന്‍ യു എ ഇ യില്‍ എത്തിയത്. എനിക്ക് വേണ്ടി ഒരു ജോലി തര
പ്പെടുത്തി തരാന്‍ എന്റെ സുഹൃത്തുക്കള്‍ ,ബന്ധുക്കള്‍ , റൂമിലെ സഹ താമസക്കാര്‍ കൂട്ടായി ശ്രമിച്ചിരുന്നു. ദിനേന എന്റെ കാര്യങ്ങള്‍ തിരക്കാന്‍ ആളുകളുണ്ടായിരുന്നു. അധികം താമസിയാതെ തന്നെ ഒരു ജോലിയും ശരിയായി .അത്യാവശ്യം കുഴപ്പമില്ലാത്ത  ജോലിയായിരുന്നു .പക്ഷേ, നാട് വിട്ട ശീലിച്ചിട്ടില്ലാത്ത എനിക്ക് ഗള്‍ഫിലെ താമസം ഒരു പ്രയാസമായി തോന്നി. നാടിലെക്ക് ഒന്ന് വിളിക്കണമെങ്കില്‍ വെള്ളിയാഴ്ച വരെ കാത്തിരിക്കണം. കാരണം നാട്ടിലേക്ക് വിളിക്കാന് കാള്‍ CHAARGE കുറവുള്ള ഏക ദിവസം അന്നായിരുന്നു. ഈ സമയത്ത് ഏക ആശ്വാസമായി നില നിന്നിരുന്നത് റൂമിലെതിയാല്‍ സഹ താമസക്കരുമയുള്ള കളി തമാശകളും കുശാലാന്യേഷണങ്ങളും പരസ്പര സഹകരണവും മറ്റുള്ളവന്റെ സന്തോഷ- ദുഖങ്ങളില്‍ പങ്കു ചേരുന്ന ഒരു മന സ്ഥിതിയുമായിരുന്നു.രോഗിയായാല്‍ സ്വന്തം വീടുകാരെ പോലെ ശുശ്രൂഷിക്കാന്‍ ആളുകളും ഉണ്ടായിരുന്നു.
                                                       വര്‍ഷങ്ങള്‍ പിന്നിട്ടു .ലോകം ഇന്റെര്‍നെറ്റിന്റെ പിടിയിലകപ്പെട്ടു .ഗള്‍ഫിലെ എല്ലാ റൂമുകളും നെറ്റ് വത്കൃതമായി .ജോലി കഴിഞ്ഞു റൂമിലെതിയാല്‍ ഇപ്പോള്‍ കാണുന്നത് കുറെ റോബോട്ടുകളെ പോലുള്ള മനുഷ്യരെ യാണ് .എന്തെങ്കിലും ചോദിച്ചാല്‍ മറുപടിയില്ല .കുഷലാന്യേഷണം ഇല്ല ,കളി -തമാശകള്‍ ഇല്ല .ഓരോരുത്തരും സ്വന്തം ലാപടോപ്പിലോ മൊബൈല്‍ ഫോണിലോ ഡൌണ്‍ലോഡ് ചെയ്തു വെച്ചിരിക്കുന്ന തുച്ചമായ നിരക്കില്‍ ഫോണ ചെയ്യാന്‍ സൌകര്യമുള്ള 'നെറ്റ് ഫോണ്‍' ഡയലരുകള്‍ തുറന്നിട്ടിരിക്കുകയാണ് .ഓരോരുത്തരും അവനവന്‍റെ തരുണീമണികളെ വിളിച്ചു കിന്നാരം പറയുകയാണ്‌ .പത്തും പതിനന്ജും മിനുട്ടല്ല ഒന്നും രണ്ടും മണിക്കൂറുകള്‍ ..........റൂമിന്റെ ഓരോ കോണിലും ഹെഡ്സെറ്റും ചെവിയില്‍ വെച്ച് ഓരോ കോലങ്ങളെ കാണാം .
                    ഇനി നാടിലെ കാര്യമോ ? ഇതിലും ഖേദകരം ...ഇന്ന് അടുക്കളയില്‍ നില്‍ക്കാന്‍ സ്ത്രീകള്‍ക് സമയമില്ല. കാരണം അവരവരുടെ ഇണകളുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. :.ഞാന്‍ ,എന്റെ ഭര്‍ത്താവ് , എന്റെ തട്ടാന്‍ "എന്ന ചൊല്ലിനെ പ്രയോഗവല്‍കരിക്കുമാര്‍ കാര്യങ്ങള്‍ നീങ്ങി കൊണ്ടിരിക്കുന്നു .
എവിടെയാണ് നാം എത്തി കൊണ്ടിരിക്കുന്നത്. നമ്മുടെ സാമൂഹ്യ വ്യവസ്ഥക്ക് കോട്ടം തട്ടി ക്കൊണ്ടിരിക്കുകയാണോ ?നമ്മുടെ സാമൂഹിക -കുടുംബ ബാധ്യതകള്‍ നാം വിസ്മരിക്കുകയാണോ ?
വലിയ ഭവിഷ്യത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ് .മാറ്റങ്ങള്‍ അനിവാര്യമാണോ ?

വ്യാപകമാവുന്ന ഒളിച്ചോട്ടങ്ങള്‍

ഇങ്ങനെ ഒരു ലേഖനം വളരെ അത്യാവാശ്യമാണെന്നു ഉറപ്പ് ഉള്ളത് കൊണ്ടാണ് ഇവിടെ ഇത് പോസ്റ്റ്‌ ചെയ്യുന്നത് .ഇന്ന ഒരു നിത്യ സംഭവമായി ഒളിച്ചോട്ടം മാറിയിരിക്കുകയാണ് .പലതിന്റെയും കാരണങ്ങളിലേക്ക് ഒരു എത്തി നോട്ടം ............

. സുമുഖനും,സമ്പന്നനുമായ ഭർത്താവിനെ ഉപെക്ഷിച്ച് വിരൂപിയും,ദരിദ്രനുമായ കല്ല് വെട്ടുകാരന്റെ കൂടെയും, അമ്മികൊത്തുകാരന്റെ കൂടെയുമൊക്കെ ഈ പെണ്ണുങ്ങൾ ഒളിച്ചോടുന്നതിന്റെ പിന്നാമ്പുറശാസ്ത്രം അധികമാരും ഇതുവരെ
അന്യേഷിച്ചതായി അറിവില്ല.പണവും, പ്രതാപവും,സുഖസൌകര്യവുമൂണ്ടെങ്കിൽ കുടുംബം ഭദ്രമാണെന്ന് കരുതുന്ന
ഭർത്താക്കന്മാരുടെ അജ്ഞത തന്നെയാണു ഭാര്യമാരുടെ ഒളിച്ചോട്ടത്തിനു മുഖ്യകാരണം എന്നുപറഞ്ഞാൽ ഒരു വേള നിഷേധിക്കാൻ കഴിയില്ല.
പുതുപുത്തൻ വസ്ത്രങ്ങളും,മേനി നിറയെ ആഭരണങ്ങളും വാങ്ങി അണിയിച്ചത് കൊണ്ടൊന്നും ഒരു സ്ത്രീ പൂർണ്ണ സംത്രപ്തയാവണമെന്നില്ല.ഭർത്താവിനു അവളുടെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുമ്പോൾ അവൾ അന്യപുരുഷന്റെ ചൂടും,ചൂരും തേടിപ്പോകുമെന്നുള്ളതിനു സമകാലിക സംഭവങ്ങൾ തന്നെ തെളിവാകുന്നു. വസ്ത്രവും,ഭക്ഷണവും പോലെത്തന്നെ അവളുടെ ശാരീരിക
ആവശ്യങ്ങളും അവൾക്ക് നിറവേറ്റിക്കൊടുക്കേണ്ടതുണ്ട്.ഭർത്താവിൽ നിന്നും പൂർണ്ണ സംത്രുപ്തി ലഭിക്കാതെ വരുമ്പോൾ അത് വരെ ജീവിച്ച ഭൌതിക ചുറ്റുപാടുകളും,അത് വരെ കൊണ്ട്നടന്ന ആത്മീയ ആചാരങ്ങളും ഒക്കെ തമസ്കരിച്ച്
അന്യന്റെ കൂടെ ഇറങ്ങിപ്പോകുന്നു എന്നുള്ളതാണു വസ്തുത.
മൂക്ക്മുട്ടെ ബിരിയാണിയും തിന്നു കൊഴുപ്പ്കൂട്ടി സമ്പന്നതയുടെ അടയാളമെന്നഭിമാനിച്ച് കുംഭയും വീർപ്പിച്ച് വിജയഭാവത്തോടെ നടക്കുന്ന പുരുഷവർഗ്ഗം കിടപ്പറയിൽ പരാജിതനാകുന്നതിന്റെ ഭവിഷ്യത്ത് ഇനിയും കൂടുതൽ
വൈകാതെ ഗൌരവമായി സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഭർത്താവിന്റെ കഴിവും,കഴിവില്ല്ലായ്മയും സഹിച്ച് ഇരുൾമുറിയിലെ ഇടുങ്ങിയ കിളിവാതിലിലൂടെ മാവ് പൂത്തതും,കരിക്ക് വീണതും കണ്ടിരുന്ന ആ പഴയ നിരക്ഷരപെണ്ണുങ്ങളുടെ കാലമല്ല ഇത്.
ആധൂനികമായ എല്ലാ വിധ സുഖസൌകര്യങ്ങളുടെയും ശീതളച്ചായയിൽ നീരാടുന്ന നമ്മുടെ നാട്ടിലെ സ്ത്രീകൾ, നഗരത്തിലെ ടെക്സ് ടൈൽ ഷോപ്പുകളിലും,ഫാൻസികടകളിലും പഞ്ചാരവിതറി കൊഞ്ചിക്കുഴയുന്നത് ഇന്നൊരു നിത്യകാഴ്ചയാണ്.
സീരിയലും,ആൽബവുംകണ്ടാസ്വദിച്ച്,വന്നതും വരാത്തതുമായ മിസ്സെഡ് കോളുകൾക്ക് ഏറെനേരം മറുപടിയും കൊടുത്ത് 100 ശതമാനം ഫ്രീഡത്തോടെ ജീവിതം ആസ്വദിച്ച് കഴിയുന്ന ആധുനിക സ്ത്രീ ഒന്നിലേറെ പുരുഷന്റെ സാമീപ്യം ആഗ്രഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

ഈയിടെയായി കേൾക്കുന്ന എല്ലാ ഒളിച്ചോട്ടത്തിന്റെയും തുടക്കം മിസ്സെഡ് കോളിൽ നിന്നാണ്.
കാസരഗോട്ടെ ഫൂട്ട് വെയർ വ്യാപാരിയുടെ ഭാര്യ,വളപട്ടണത്തെ ഗൾഫുകാരന്റെ ഭാര്യ,വടകരയിലെ ബാങ്ക് ജീവനക്കാരന്റെ ഭാര്യ,കൊഴിക്കോട്ടെ സാമൂഹ്യപ്രവർത്തകന്റെ മകൾ, ഒലവക്കോട്ടെ പ്ലസ് ടു വിദ്യാർത്ഥിനി, മലപ്പുറത്തെ ടി.ടി.സി വിദ്യാർത്ഥിനി തുടങ്ങി നീളുന്ന ഈ പട്ടികയുടെ ഗണത്തില്‍ നമ്മുടെ നാടിലെ കുട്ടികളും പെടാതിരിക്കെണ്ടാതിന്റെ ഉത്തരവാദിത്വം നമുക്കും ഉണ്ട് .അനേകം ഒളിച്ചോട്ടങ്ങളിലെ വില്ലൻ മൊബൈൽ ഫോണാണെന്ന
കാര്യം ആഡംബരത്തിനും,പൊങ്ങച്ചത്തിനും വേണ്ടി ഭാര്യക്കും,മകൾക്കും മൊബൈൽ വാങ്ങി നൽകുന്ന നമ്മുടെയൊക്കെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
വീട്ടിൽ ലാൻഡ്ഫോൺ സൌകര്യമുള്ളപ്പോൾ ഭാര്യക്ക് ഒരു മൊബൈൽ ഫോണിന്റെ ആവശ്യമുണ്ടോ...? ഒരു പുനർചിന്തനത്തിനു ഇനിയും കൂടുതൽ സമയമില്ല.

കുലമഹിമയും,കുടുംബമഹിമയുമൊന്നും ഒളിച്ചോട്ടത്തിനു തടസ്സമാകുന്നീല്ല.ഏതൊരു കുടുംബത്തിലും എപ്പോഴും സംഭവിക്കാവുന്ന ഒരു ദുരന്തമാണത്. തികഞ്ഞ ശ്രദ്ധയും,ബോധവൽക്കരണവുമുണ്ടെങ്കിൽ ഈ അപകടത്തിൽ നിന്നും,അപമാനത്തിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാൻ കഴിയും.

സാമൂഹിക ബാധ്യതകള്‍ വിസ്മരിക്കുന്ന ഇന്നത്തെ തലമുറ

ആരെയും കുറ്റപ്പെടുത്താന്‍ അല്ല ,അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലെ വേദന തൂലികയിലൂടെ പ്രകടിപ്പിക്കുകയാണ് .നിസ്സാരം,ആണെന്ന് തോന്നിയെകാം ,അല്ലെന്നു തോന്നുന്നവരുമുണ്ടാവം ,ഏതായാലും വിഷയത്തിലേക്ക് കടക്കാം ,ഒരു ചര്‍ച്ചയാണ് ഞാന്‍ ഇതിലൂടെ ആഗ്രഹിക്കുന്നത് .അല്ലെങ്കില്‍ ചില ചിന്തകള്‍ ,ചുരുങ്ങിയ വാക്യങ്ങളിലൂടെ .
എന്റെ ഒരു അനുഭവം ഇവിടെ വിവരിക്കാതെ വയ്യ ,അടുത്തിടെ ഒരു മരണ വീട്ടില്‍ പോയപ്പോളുള്ള അവസ്ഥ .യുവാക്കള്‍ നാണിച്ചു തല താഴ്ത്തണം ,മരണാനന്തര ക്രിയകള്‍ നടത്താന്‍ പോലും ആളില്ലാതെ മയ്യിത്ത് മണിക്കൂറുകള്‍ അനാഥമായി കിടന്ന അവസ്ഥ .വളരെ വൈകിയാണ് വൈകിയെത്തിയ ചിലരും ഈയുള്ളവനും കൂടി മരണാനന്തര ക്രിയകള്‍ നടത്തിയത് .
ഇത് എന്റെ അനുഭവം ,നിങ്ങള്‍ക്കുമുണ്ടാവം ഇത്തരം അനുഭവങ്ങള്‍ {,അല്ലെങ്കില്‍ ദുരനുഭവങ്ങള്‍ }.....ഇവിടെയാണ്‌ ഞാന്‍ കൊടുത്ത തലക്കെട്ട്‌ പ്രസക്തമാവുന്നത് .ഇന്നത്തെ യുവത സമൂഹത്തോടുള്ള ബാധ്യതകള്‍ വിസ്മരിക്കുകയാണോ ?എന്ത് കൊണ്ടാണ് ഈ പരിതസ്ഥിതി യിലേക്ക് പുതു തലമുറ എത്തിക്കൊണ്ടിരിക്കുന്നത് .ഇതിനു പ്രേരകമാക്കുന്ന ഘടകങ്ങള്‍ എന്താണ് ?
യുവാകള്‍ ലഹരിക്കും മദ്യത്തിനും അടിമപ്പെട്ടു കൊണ്ടിരിക്കുന്നു .സമയങ്ങള്‍ അനാവശ്യങ്ങാള്കായി നീക്കി ക്കൊണ്ടിരിക്കുന്നു . ഒന്നുകില്‍ വീടിലെ TV യുടെയോ ഇന്റെര്‍നെറ്റിന്റെ യോ മുന്നിലിരുന്ന്‍ സമയം കൊല്ലും .അല്ലെങ്കില്‍. ചങ്ങലയില്‍ ബന്ധിച്ച ബൈകിന്റെ താകോല്‍ എടുത്ത് ഒരു കറക്കവും കറക്കി ബൈക്ക് സ്ടാര്ടാക്കി സമ പ്രായക്കാരായ ചങ്ങാതികളെയും കൂട്ടി കറങ്ങാന്‍ ഇറങ്ങും .വല്ല ക്യാമ്പസ്‌ പരിസരങ്ങളിലെക്കോ മറ്റോ ,അടുത്ത് കൂടി പോകുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്യും .അതുമല്ലെങ്കില്‍ ഹെയര്‍ ഹോണ്‍ മുഴക്കി അലക്ഷ്യമായ് സവാരി ചെയ്യും. അതുമല്ലെങ്കില്‍ അടുത്തുള്ള ക്ലബ്‌ കളില്‍ പോയി തപസ്സിരുന്നു കാരംസോ ചീട്ടോ കളിക്കും.ഇങ്ങനെ പോവുന്നു കൌമാര -യുവാക്കളുടെ ഇന്നത്തെ ദിനങ്ങള്‍ .
ഇത് മൊത്തമായി അടചാക്ഷേപിക്കുകയല്ല ,75 % വരുന്ന കൌമാരക്കാരുടെ/യുവാക്കളുടെ അവസ്ഥ യാണിത്‌ .നന്മക്കു വേണ്ടിയുള്ള സാമൂഹിക വിപ്ലവങ്ങള്‍ സ്ര്ഷ്ടിക്കേണ്ട യുവത ഉണരെണ്ടിയിരിക്കുന്നു .വളരെ ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു .നാം ഇവിടെ ഈ ഭൂമിയില്‍ അതിഥി കളാണ് .എപ്പോഴും ഇവിടം വിട്ടു പോകാം .മരണം നമ്മെ മാടി വിളിക്കുന്നത് എപ്പോഴാണെന്ന് ആര്‍ക്കും തിട്ടമില്ല .ഉള്ള സമയങ്ങള്‍ സമൂഹ നന്മക്കു വേണ്ടി എന്തെങ്കിലും ചെയ്യുക .അതാവട്ടെ ഇനിയുള്ള നാളുകള്‍
എ. എ

ലജ്ജിക്കുന്നു സൗമ്യയുടെ ഗതി ഓര്‍ത്ത്

ഒരു ജീവന്‍ കൂടി പൊലിഞ്ഞിരിക്കുന്നു,മരണം അവളെ മാടി വിളിച്ചപ്പോള്‍ അവളുടെ ചെറുത്‌ നില്പ് സഹായിച്ചില്ല .അല്ലെങ്കില്‍ കാമാക്കൊതി മൂത്ത നരാധമന്റെ നീച കൃത്യത്തെ തടുക്കാന്‍ നമ്മുടെ നിയമ വ്യവസ്ഥിതിക്ക് ആയില്ല .ഇത് കണ്ടിട്ടും രക്ഷക്ക് എത്താത പുരുഷ കോലമുള്ള രണ്ടു പേര്‍ക്കും ഇതില്‍ നിന്ന് കൈ കഴുകാനാവില്ല.അതെ,മനുഷ്യന്മാര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങളിലേക്ക് പോകുമ്പോള്‍ ചിലപ്പോ മൃഗതുല്യരായെക്കാം .തല താഴ്ത്ന്നു ഒരു വട്ടം കൂടി .
           വിവാഹസ്വപ്‌നങ്ങളുമായി എറണാകുളത്തുനിന്നു റെയില്‍വേയുടെ 'ശുഭയാത്ര' കേട്ടു ഷൊര്‍ണൂര്‍ പാസഞ്ചറില്‍ കയറുമ്പോള്‍ മനസില്‍ അരുതായ്‌മയെന്തോ തോന്നിയിരുന്നോ സൗമ്യയ്‌ക്ക്? തോന്നിയിരിക്കണം...വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനു തൊട്ടുമുമ്പെത്തിയപ്പോള്‍ അവള്‍ അമ്മയെ വിളിച്ചിരുന്നു, അവസാനമായി ആ സ്വരമൊന്നു കേള്‍ക്കാനെന്നോണം.

സൗമ്യയുടെ മരണത്തില്‍ ഒന്നാംപ്രതി ഗോവിന്ദസ്വാമിയും രണ്ടാംപ്രതി റെയില്‍വേയുമാണെങ്കില്‍ മൂന്നാംപ്രതി നാം ഓരോരുത്തരുമാണ്‌. അത്യാഹിതങ്ങളെപ്പറ്റി കേള്‍ക്കുമ്പോള്‍ മാത്രമാണു നമുക്കു 'നടുക്കം'...നേരില്‍ കണ്ടാല്‍ വഴിമാറി നടക്കും.

സൗമ്യ ട്രെയിനില്‍നിന്നു വീഴുന്നത്‌ അടുത്ത കമ്പാര്‍ട്ട്‌മെന്റിലെ പലരും കണ്ടിരുന്നു. എന്നാല്‍, ചങ്ങല വലിക്കാന്‍ ആരും തയാറായില്ല. ഏതു കോടതിയിലും ഗോവിന്ദസ്വാമിക്കെതിരേ മൊഴി കൊടുക്കാമെന്നു പിന്നീടു പറഞ്ഞ വയനാട്‌ സ്വദേശി ടോമിക്കും അപ്പോള്‍ അതിനുള്ള ധൈര്യമുണ്ടായില്ല.

സൗമ്യയുടെ നിലവിളി സമീപവീട്ടുകാരും കേട്ടു.എന്നാല്‍, അന്വേഷിക്കാന്‍ അവരും മടിച്ചു. വിവരമറിഞ്ഞെങ്കിലും വള്ളത്തോള്‍ സ്‌റ്റേഷന്‍ അധികൃതരും ഇടപെട്ടില്ല. പതിവുപോലെ ആരോ ട്രെയിനില്‍നിന്നു ചാടി ആത്മഹത്യക്കു ശ്രമിച്ചു. അതാണ്‌ അവര്‍ കരുതിയത്‌. മേല്‍പ്പറഞ്ഞവരില്‍ ആരെങ്കിലും ഒന്നു പ്രതികരിച്ചിരുന്നെങ്കില്‍...? ട്രെയിനുകളിലെ പീഡനങ്ങളും അക്രമങ്ങളും കേരളത്തില്‍ ആദ്യസംഭവമല്ല. തൃശൂര്‍ ജില്ലയില്‍ത്തന്നെ 2003-ല്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ രണ്ടു പുരുഷന്മാര്‍ ട്രെയിനില്‍നിന്നു തള്ളിയിട്ട കന്യാസ്‌ത്രീയുടെ കൈയും കാലും നഷ്‌ടപ്പെട്ടിരുന്നു. പീന്നീടും നിരവധി അക്രമങ്ങള്‍. എന്നാല്‍, യാത്രക്കാര്‍ക്കു സുരക്ഷ ഏര്‍പ്പെടുത്താന്‍ റെയില്‍വേ തയാറായില്ല. റെയില്‍വേയ്‌ക്ക് ടിക്കറ്റ്‌ ഇനത്തില്‍ ഏറ്റവും കൂടുതല്‍ പണം കൊടുക്കുന്ന സംസ്‌ഥാനമാണു കേരളം. തിരക്കുമൂലം റിസര്‍വ്‌ കമ്പാര്‍ട്ട്‌മെന്റില്‍ കയറുന്ന സ്‌ഥിരം യാത്രികരെ നിഷ്‌കരുണം ഇറക്കിവിടുന്ന റെയില്‍വേ, സ്‌റ്റേഷനിലും ട്രെയിനിലും വിലസുന്ന തെമ്മാടികള്‍ക്കു മുന്നില്‍ കവാത്തു മറക്കുകയാണു ലജ്‌ജാകരമായ പതിവ്‌.